ലണ്ടന്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് ബാരണ്‍ ട്രംപ് ലണ്ടനില്‍ നിന്ന് ബ്രിട്ടീഷ് പോലീസിനെ വിളിച്ച് വിവരം അറിയിച്ച കേസില്‍ ഒരു റഷ്യന്‍ യുവാവിനെ ബ്രിട്ടീഷ് കോടതി കുറ്റക്കാരനായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 22 വയസുള്ള മാറ്റ്വെയി റുമിയാന്‍സെവ് എന്ന റഷ്യന്‍ പൗരനെയാണ് 2025 ജനുവരി 17–18 തീയതികളില്‍ ലണ്ടനില്‍ ഒരു യുവതിയെ ആക്രമിച്ച് ശരീരികമായി പരിക്കേല്‍പ്പിച്ച കുറ്റത്തില്‍ ഈസ്റ്റ് ലണ്ടനിലെ സ്നേര്‍സ്ബ്രൂക്ക് ക്രൗണ്‍ കോടതിയിലെ ജൂറി കുറ്റക്കാരനായി വിധിച്ചത്. കേസിന്റെ അന്വേഷണം ആരംഭിക്കാന്‍ വഴിയൊരുക്കിയത് ബാരണ്‍ ട്രംപിന്റെ ഫോണ്‍ കോളായിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ബാരണ്‍ യുവതിയെ പരിചയപ്പെട്ടതെന്ന് കോടതിയില്‍ അവതരിപ്പിച്ച മൊഴികളില്‍ പറയുന്നു. 2025 ജനുവരി 18-നായിരുന്നു ഇരുവരും വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരുന്നത്; അപ്പോഴാണ് ഷര്‍ട് ധരിക്കാതിരുന്ന ഒരു പുരുഷന് ഫോണ്‍ എടുക്കുന്നതും പിന്നാലെ യുവതിയെ കരഞ്ഞുകൊണ്ട് അടിക്കപ്പെടുന്നതും താന്‍ കണ്ട് ഞെട്ടിയതായി ബാരണ്‍ പിന്നീട് പൊലീസിനേയും അന്വേഷണ ഏജന്‍സികളേയും ഇമെയിലിലൂടെ അറിയിച്ചത്. അതിനുശേഷമാണ് അദ്ദേഹം അമേരിക്കയില്‍ നിന്ന് തന്നെ ലണ്ടന്‍ പോലീസില്‍ അടിയന്തര കോള്‍ ചെയ്ത് സംഭവത്തെ കുറിച്ച് വിവരം അറിയിച്ചത് എന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന് ഇരയായ യുവതിയുടെ മൊഴിപ്രകാരം, ബാരണ്‍ ട്രംപിന്റെ ഫോണ്‍ കോള്‍ തന്നെയായിരുന്നു തന്റെ ജീവന് രക്ഷിക്കപ്പെട്ടതിന് വലിയ കാരണം. ആക്രമണം നടന്ന് കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലണ്ടന്‍ പൊലീസ് സ്ഥലത്തെത്തി റുമിയാന്സെവിനെ അറസ്റ്റ് ചെയ്തതായി പോലീസ് മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന സമയത്ത് യുവാവ് ലണ്ടനിലെ ഒരു സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുവതി നല്കിയ പരാതി തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് തനിക്കെതിരെ മൊഴി മാറണമെന്ന ആവശ്യവുമായി കത്ത് അയച്ചതിന്റെയും പശ്ചാത്തലത്തിലാണ് നീതിന്യായ തടസ്സപ്പെടുത്താനുള്ള ശ്രമം (perverting the course of justice) എന്ന കുറ്റത്തിലും റുമിയാന്സെവിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. എന്നാല്‍ അതേ ദിവസവുമായി ബന്ധപ്പെട്ട ബലാല്‍സംഗവും ഉദ്ദേശപൂര്‍വമായ കഴുത്തുപിടിച്ചുമരവിപ്പിക്കല് കുറ്റങ്ങളും, 2024 നവംബറില്‍ നടന്നതായുള്ള മറ്റൊരു ബലാല്‍സംഗ–ആക്രമണ കേസും സംബന്ധിച്ച് റുമിയാന്‍സെവ് കുറ്റവിമുക്തനായിട്ടുണ്ട്. വാദം കേള്‍ക്കുന്നതിനിടെ ജഡ്ജി മിസ്റ്റര്‍ ജസ്റ്റിസ് ബെനാത്തന് ജ്യൂറിയോട് ബാരണ്‍ ട്രംപിന്റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി വിധി എഴുതരുതെന്നും, അദ്ദേഹം സത്യവാങ്മൂലം നല്‍കിയില്ലെന്നും ക്രോസ് എക്സാമിനേഷന് നേരിട്ടിട്ടില്ലെന്നും പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. എന്നിരുന്നാലും സംഭവസ്ഥലത്തുനിന്നുള്ള തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇരയുടെ പൂര്‍ണ മൊഴികളും കൂടി പരിഗണിച്ചപ്പോള്‍ ശരീരിക പരിക്കേല്‍പ്പിച്ച ആക്രമണ കുറ്റം തെളിഞ്ഞതായി ജ്യൂറി ഏകകണ്ഠമായി കണ്ടെത്തി. കുറ്റക്കാരനായി കണ്ടെത്തിയ റുമിയാന്സെവിന് ശിക്ഷ വിധിക്കുന്നത് മാര്‍ച്ച് 27-നാണ് നിശ്ചയിച്ചിരിക്കുന്നത്. ബാരണ്‍ ട്രംപിന്റെ ഉടനടി ഇടപെടലും ഫോണ്‍ കോളും ഇല്ലായിരുന്നുവെങ്കില്‍ ഈ കേസ് കൂടുതല്‍ ദാരുണമായിരിക്കുമായിരുന്നു എന്നതാണ് യുവതിയുടെ വാദം; കോടതിവിധിയിലൂടെ അതിനുള്ള ഔദ്യോഗിക അംഗീകാരം തന്നെ ലഭിച്ചിരിക്കുകയാണെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.